ആലപ്പുഴ: സംസ്ഥാനത്താകെ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തില്‍ ആലപ്പുഴയിലെ ഇടതുകോട്ടയ്ക്കും വിള്ളല്‍. ആറ് മുനിസിപ്പാലിറ്റികളില്‍ അഞ്ചിടത്തും യുഡിഎഫ് മുന്നിലെത്തി. എല്‍ഡിഎഫ് കുത്തകയായിരുന്ന പഞ്ചായത്തുകള്‍ പലതും യുഡിഎഫ് സ്വന്തമാക്കി. ബ്ലോക്ക് പഞ്ചായത്തുകളിലും വന്‍ തിരിച്ചുവരവാണ് യുഡിഎഫ് നടത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുകോട്ടയായിരുന്നു ആലപ്പുഴ ജില്ല. 72ല്‍ 52 ഗ്രാമപഞ്ചായത്തുകള്‍. 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ 11, ജില്ലാ പഞ്ചായത്തിലെ 23 സീറ്റില്‍ 21. ആറ് മുനിസിപ്പാലിറ്റികളില്‍ 3. എന്നാല്‍ ഇത്തവണ ഇടതു കോട്ടകളിലെല്ലാം വിള്ളല്‍ വീണു. പഞ്ചായത്തുകള്‍ 36 ആയി ചുരുങ്ങി. ബ്ലോക്ക് പഞ്ചായത്തുകളില്‍ 7 ഇടത്ത് ഒതുങ്ങി. മുനിസിപ്പാലിറ്റികളില്‍ ചേര്‍ത്തല മാത്രമാണ് ഒപ്പം നിന്നത്. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ യുഡിഎഫിന് കേവല ഭൂരിപക്ഷം തികയ്ക്കാനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനായി. ഇടതു കുത്തകയായിരുന്ന ജില്ലാപഞ്ചായത്തിലും വന്‍ തിരിച്ചടി നേരിട്ടു. 16 സീറ്റില്‍ ഇടതുപക്ഷത്തിനു തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ 2 സീറ്റില്‍ ഒതുങ്ങിയ യുഡിഎഫ് ആകട്ടെ 8 ഡിവിഷനുകളില്‍ വിജയിച്ചു.
ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിന്റെ കുതിപ്പ് എല്‍ഡിഎഫിനെ അമ്പരപ്പിലാക്കി. സിപിഐഎം-സിപിഐ തര്‍ക്കത്തെ തുടര്‍ന്ന് സിപിഐ ഒറ്റക്ക് മത്സരിച്ച രാമങ്കരിയിലെ എല്ലാ സീറ്റിലും തോറ്റു. പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. എന്‍ഡിഎ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അഞ്ച് പഞ്ചായത്തുകളില്‍ വിജയിച്ചു. കഴിഞ്ഞ തവണയും ചില പഞ്ചായത്തുകളില്‍ ഭരണത്തിന്റെ വക്കിലെത്തിയിരുന്നെങ്കിലും എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ചുനിന്ന് എന്‍ഡിഎയെ അകറ്റി നിര്‍ത്തിയിരുന്നു. ഈ തന്ത്രം ഇക്കുറിയും പ്രയോഗിച്ചാല്‍ ബിജെപിക്ക് പഞ്ചായത്തുകള്‍ ഭരിക്കുക വെല്ലവിളിയാകും.
- ആലപ്പുഴ
- ഗരസഭകൾ: 6
യുഡിഎഫ്: 5
എല്‍ഡിഎഫ്: 1
- ജില്ലാ പഞ്ചായത്ത്
ഭരണം: എല്‍ഡിഎഫ്
ആകെ സീറ്റ്: 24
എല്‍ഡിഎഫ്: 16
യുഡിഎഫ്: 8
- ബ്ലോക്ക് പഞ്ചായത്തുകൾ: 12
എല്‍ഡിഎഫ്: 7
യുഡിഎഫ്: 4
തുല്യനില: 1
- ഗ്രാമപഞ്ചായത്തുകൾ: 72
എല്‍ഡിഎഫ് 35
യുഡിഎഫ് 23
എന്‍ഡിഎ 05
തുല്യനില: 09